ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന് വിരുന്ന് നൽകുന്നത് ഹൈദരാബാദിലെ ഫലക്‌നുമാ കൊട്ടാരത്തില്‍.
ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയുടെ ഭാഗമായി ഹൈദരാബാദിൽ ത്രിദിന സന്ദര്‍ശനത്തിനെത്തുമ്പോഴാണ് ഇവാന്‍കാ ട്രംപിന് ഫലക്‌നുമാ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴവിരുന്ന് നൽകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണമാണ് ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിക്കുള്ളത്.
ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഭക്ഷണങ്ങള്‍ അത്താഴവിരുന്നിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് വിരുന്നുകളാണ് ഫലക്‌നുമയില്‍ സംഘടിപ്പിക്കുന്നത്. രണ്ട് വിരുന്നുകളിലും വിളമ്പുന്നത് ഒരേ ഭക്ഷണമായിരിക്കും.
ഏറ്റവും പ്രാധാന്യമുള്ള അതിഥികള്‍ക്ക് 101-ാം നമ്പർ ഭക്ഷണമുറിയിലും മറ്റ് പ്രതിനിധികള്‍ക്ക് പുറത്തുമാകും അത്താഴവിരുന്നു ലഭിക്കുക.
100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും വിരുന്നിനു ശേഷം അരങ്ങേറും.