pluto will be recall to planet list? moon will be a planet?

നാസയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പത്രിക പ്രകാരം പ്ലൂട്ടോയും ചന്ദ്രനും ഉള്‍പ്പടെ പുതിയതായി നൂറോളം ആകാശഗോളങ്ങള്‍ ഗ്രഹപട്ടികയില്‍ സ്ഥാനംപിടിക്കും.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പത്രികയിലെ പുതിയ ഗ്രഹ നിര്‍വചനം അംഗീകരിക്കപ്പെട്ടാല്‍ പതിനൊന്ന് വര്‍ഷംമുമ്പ് ഇല്ലാതായ ഗ്രഹപദവി പ്ലൂട്ടോയ്ക്ക് തിരിച്ചുകിട്ടുകയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഗ്രഹപദവിയിലേക്ക് ഉയരുകയും സൗരയൂഥത്തിലെ ഗ്രഹപട്ടികയില്‍ പുതിയതായി നൂറിലേറെ ഗോളങ്ങള്‍ ഇടംപിടിക്കുകയും ചെയ്യും.

നാസ മുന്നോട്ടുവെച്ച നിര്‍ദേശം അനുസരിച്ച് സൗരയൂഥത്തിലെ ഒരു ആകാശഗോളത്തിന് ഗ്രഹപദവി ലഭിക്കാന്‍ അത് സൂര്യനെ ചുറ്റണമെന്നില്ല, മാതൃനക്ഷത്രവുമായുള്ള ഇടപെടലല്ല ഗ്രഹപദവി നിശ്ചയിക്കാനുള്ള മാനദണ്ഡം, പകരം ഗോളങ്ങളുടെ ഭൗതികസവിശേഷതകളാണ്.

ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിച്ച പുതുക്കിയ ഗ്രഹനിര്‍വചനം അനുസരിച്ച് 2006 ഓഗസ്റ്റിലാണ് പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടമായത്.
ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ നിര്‍വചനം അനുസരിച്ച് ഒരു ആകാശഗോളം ഗ്രഹമാകണമെങ്കില്‍, അത് സൂര്യനെ പരിക്രമണം ചെയ്യുന്നതാകണം, അതിന് ഗോളമായി സ്ഥിതിചെയ്യാന്‍ വേണ്ട ഗുരുത്വബലത്തിന് ചേര്‍ന്ന ദ്രവ്യമാനം ഉണ്ടായിരിക്കണം, സമീപത്ത് മറ്റ് ആകാശഗോളങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഭ്രമണപഥത്തിനരികിലെ വസ്തുക്കളെ ഒഴിവാക്കിയിരിക്കണം. എന്നാല്‍ ഭ്രമണപഥത്തിനരികില്‍ മറ്റ് ഗോളങ്ങള്‍ കറങ്ങിത്തിരിഞ്ഞ് എത്തുന്നു എന്നതാണ് പ്ലൂട്ടോയ്ക്ക് ഗ്രഹപതവി നഷ്ടപെടാന്‍ കാരണം.

അണുസംയോജനം നടക്കാത്ത, നക്ഷത്രങ്ങളെക്കാള്‍ വലുപ്പക്കുറവുള്ള ആകാശഗോളങ്ങളാണ് ഗ്രഹങ്ങള്‍. ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തെ ചുറ്റുന്നവയാകണം എന്നില്ല എന്നാണ് നാസ നിര്‍വചിക്കുന്നത് അങ്ങനെയാണെങ്കില്‍ ഗ്രഹപദവി പ്ലൂട്ടോയ്ക്ക് തിരിച്ചുകിട്ടുകയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഗ്രഹപദവിയിലേക്ക് ഉയരുകയും ചെയ്യും.

Top