തിരുവനന്തപുരം: ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 44 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇന്ത്യന്‍ ടീമിനെ മുഖ്യമന്ത്രി പ്രശംസകള്‍കൊണ്ട് മൂടിയത്.
പി. യു. ചിത്ര, മുഹമ്മദ് അനസ്, ജിസ്ന മാത്യു, വി നീന, നയന ജയിംസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ടി ഗോപി തുടങ്ങിയ മലയാളി താരങ്ങളുടെ പ്രകടനത്തെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കാനും മുഖ്യമന്ത്രി മറന്നില്ല.
അടുത്ത മാസം ലണ്ടനില്‍ നടക്കാന്‍ പോകുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്ന് സമാപിച്ച ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ പന്ത്രണ്ട് സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ ഇരുപത്തിയൊമ്പത് മെഡലുകളാണ് രാജ്യം നേടിയത്.
വനിതകളുടെ 1500 മീറ്ററില്‍ പി. യു. ചിത്രയും പുരുഷന്‍മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും സ്വർണ്ണം നേടിയിരുന്നു, വനിതകളുടെ 4×400 മീറ്റര്‍ റിലേയിൽ സ്വര്‍ണം നേടിയ ടീമിൽ മലയാളി താരം ജിസ്‌ന മാത്യുവും ഉണ്ടായിരുന്നു. വി നീന, നയന ജയിംസ്, ജിൻസൺ ജോൺസൺ, ടി ഗോപി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണ്. കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡൽ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷൻ ഒളിംപ്യക്ക് ഇവരുടെ നേട്ടങ്ങൾ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടിയ മലയാളി അത് ലറ്റുകളെ സമുചിതമായി ആദരിക്കും.
അടുത്ത മാസം ലണ്ടനില്‍ നടക്കാൻ പോകുന്ന ലോക അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.