ദളിതന്‍ ശൂദ്രന്‍; ബിജെപിയുടെ മുഖ്യ ശത്രുക്കള്‍ മുസ്ലീമും,ക്രിസ്ത്യനും കമ്മ്യൂണിസ്റ്റുമെന്ന് മുഖ്യമന്ത്രി

pinarayi

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപിപ്പിക്കാന്‍ പല ഭാഗത്ത് നിന്ന് ശ്രമം നടക്കുമെന്നും ആരും ഇത്തരം പ്രകോപനത്തില്‍ കുടുങ്ങരുതെന്നുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരേ വേഗത്തില്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യത്ത് എന്‍.ഡി.എയുടെ തകര്‍ച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആര്‍.എസ്.എസിന്റെ മുഖ്യ ശത്രു. ഇത്തരക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ബി.ജെ.പി ഭരിക്കുന്നതെന്നും ദളിതര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുമുള്ള അക്രമങ്ങള്‍ ഇതില്‍ നിന്നുണ്ടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ആര്‍.എസ്.എസ് ദളിതനെ മനുഷ്യരായി പോലും കാണുന്നില്ല. മറിച്ച് ശൂദ്രനായാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരേയും, ന്യൂനപക്ഷങ്ങള്‍ക്കെതിരേയും അക്രമങ്ങള്‍ അഴിഞ്ഞാടുകയാണ്. ഇതിന് ഒരേയൊരു പോം വഴി മാത്രമെയുള്ളു അത് എന്‍.ഡി.എ സര്‍ക്കാരിനെ തിരിച്ചിറക്കുക എന്നതാണെന്നും അതിന വേണ്ടി ഇടതുപക്ഷ മതേതര ബദലുകള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദഹം പറഞ്ഞു.

ബി.ജെ.പിക്കെതിരേ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയുടെ നിലപാടുമായി സമരസപ്പെട്ട് പോവുകയാണ്. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെല്ലാം കോണ്‍ഗ്രസിന്റെ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിക്കെതിരേ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ്സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സ് ബി.ജെ.പിയുടെ നിലപാടുമായി ഒത്തുപോവുകയാണ്. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെല്ലാം കോണ്‍ഗ്രസ്സിന്റെ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പോലും ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ കിട്ടിയത് കോണ്‍ഗ്രസ്സിന്റെ പിന്തുണയോട് കൂടിയാണെന്നും ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസ്സ പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ചേക്കേറുന്നുണ്ടെന്നും നേതൃത്വം തീരുമാനമെടുക്കും മുമ്പെ കോണ്‍ഗ്രസ്സുകാര്‍ അങ്ങോട്ട് പോയി ചാടിക്കയറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Top