pappathichola new cross-2 in police custody

മൂന്നാർ: പാപ്പാത്തിച്ചോലയിൽ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്തു എന്ന് കരുതുന്ന രണ്ട് പേർ കസ്റ്റഡിയിൽ. സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകരായ കൽപ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പിടിയിലായത്.

നേരത്തെ പൊളിച്ച കുരിശ് ഉണ്ടായിരുന്ന അതേ സ്ഥലത്താണ് അഞ്ച് അടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചിരുന്നത്.

സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകന്‍റെ പിക്കപ്പ് വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായവർ ഈ വാഹനത്തിലാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് വിവരം. ഇവരെ സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കുരിശ് സ്ഥാപിച്ചതും നീക്കം ചെയ്തതും സ്പിരിറ്റ് ഇൻ ജീസസ് തന്നെയാണെന്നാണ് സംശയിക്കുന്നത്.

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കൈയേറ്റവും ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ കുരിശ് തകർത്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രംഗത്ത് വരികയും ഒഴിപ്പിക്കൽതന്നെ നിർത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇവിടെ വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടത്.

Top