പാക്കിസ്ഥാന്‍ ഭീകരതയുടെ മുഖം; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിൽ ഇന്ത്യ

ജനീവ: പാക്കിസ്ഥാന് ഭീകരതയുടെ മുഖമുണ്ടെന്നും,ഭീകരരുടെ ഉത്ഭവം ഇവിടെ നിന്നാണെന്നും ഇന്ത്യ.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത് ഈക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തലാക്കണമെന്നും ഭീകരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഐഎഫ്എസ് ഓഫീസര്‍ ഡോ. വിഷ്ണു റെഡ്ഡി പറഞ്ഞു.

മനുഷ്യാവകാശ കൗണ്‍സിലിന്റെ 36-ാം സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവനക്ക് മറുപടി പറയുകയിരുന്നു റെഡ്ഡി.

നിരോധിത സംഘടനകളായ ലഷ്‌ക്കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവ പാക്കിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി സമ്മതിച്ചിരുന്നു.

പാക്ക് അധിനിവേശ കാശ്മീരാണ് ഭീകരതയുടെ ഉത്ഭവ സ്ഥാനം. ഈ പ്രശ്‌നത്തെ കുറിച്ച് പറയുമ്പോഴെല്ലാം പാക്കിസ്ഥാന്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുകയാണ് ചെയ്യുന്നത്.

കശ്മീര്‍ ആക്രമിക്കുന്നതിന് അതിര്‍ത്തിയിലെ ഭീകരരില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും പാക്കിസ്ഥാന് കശ്മീര്‍ വിട്ടു കൊടുക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണ്. ഇത് ശരിയല്ലെന്നും തെറ്റിധാരണ പരത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും റെഡ്ഡി പറഞ്ഞു.

കശ്മീര്‍ തങ്ങളുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ റെഡ്ഡി ഭീകരതയില്ലാതാക്കാനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും പാക്കിസ്ഥാന് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

 

 

Top