ഇന്ത്യക്കാരനെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ശ്രമം; പാക്കിസ്ഥാനിയെ യുവതി കുടുക്കി

marriage-fraud

മുംബൈ: ഇന്ത്യക്കാരനെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍കാരനായ വിവാഹ തട്ടിപ്പുകാരനെ യുവതി കുടുക്കി.

മുംബൈ സ്വദേശിനിയാണ് വിവാഹതട്ടിപ്പുകാരനെ കുടുക്കിയത്. മാട്രിമോണിയല്‍ സൈറ്റ് വഴി ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും നാഗ്പുര്‍ സ്വദേശിയാണെന്നും ഇപ്പോള്‍ ലണ്ടനിലെ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്നും പറയുകയും ചെയ്തിരുന്നു.

ആശുപത്രിയുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞ ശേഷം നാട്ടിലെത്തി കുടുംബവുമായി കഴിയാനാണ് താല്‍പര്യമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രവും ഇയാള്‍ യുവതിക്ക് അയച്ചുകൊടുത്തിരുന്നു. സംശയം തോന്നിയ യുവതി തിരിച്ചറിയല്‍ കാര്‍ഡിലെ ആശുപത്രിയുടെ ഫോണ്‍നമ്പറില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഇതോടെ തന്നെ സമീപിച്ച ആള്‍ വ്യാജനാണെന്ന് യുവതിക്ക് ബോധ്യമാവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അയച്ചുകൊടുത്ത ഫോട്ടോകളിലൊന്നില്‍ നിന്ന് അതെടുത്ത സ്റ്റുഡിയോയുടെ നമ്പര്‍ കണ്ടെത്തുകയും ഇതില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തതോടെ ഇയാള്‍ പാക്കിസ്ഥാനിയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പലരെയും ചതിച്ചിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമാവുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top