തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവം ; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്

തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

2015 നവംബറില്‍ മഞ്ഞാമറ്റത്തു വച്ചാണ് ഡോളിക്ക് തെരുവ് നായയുടെ കടിയേറ്റത്.

ഡോളിയെ നായ അക്രമിക്കുന്നതു കണ്ട നാട്ടുകാരാണു രക്ഷകരായി ഓടിയെത്തിയത്. ഡോളിയെ രക്ഷപ്പെടുത്തിയശേഷം നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം തിരികെ വീട്ടിലെത്തിയ ഡോളിയെ 15 ദിവസത്തിനുശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും, ശേഷം മരണം സംഭവിക്കുകയുമായിരുന്നു.

ഡോളിയുടെ ഭര്‍ത്താവ് ജോസ് സ്വകാര്യ ബസ് ഡ്രൈവറാണ്.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഡോളിക്കു ചികിത്സാ ചെലവിനുള്ള തുക നാട്ടുകാരും മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ഇടവകക്കാരും ചേര്‍ന്നു സമാഹരിച്ച് നല്‍കിയിരുന്നു.

Top