നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

നൈജീരിയ: നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. വടക്ക് കോണ്ടുഗ പ്രവിശ്യയിലെ പള്ളിയിലാണ് ആക്രമണമുണ്ടായതെന്ന് നൈജീരിയന്‍ അധികൃതര്‍ വ്യക്തമാക്കി. മൈഡുഗുരിയിലെ ആശൂപത്രിയില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. രാവിലെ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വന്നവരാണ് ആക്രമണത്തില്‍ മരണമടഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി.

22 ബോക്കോ ഹറാം തീവ്രാവാദികളെ അറ്‌സ്റ്റ് ചെയ്തതിന് ശേഷമാണ് ആക്രമണം ഉണ്ടായത്. ചിബോക്കില്‍ പെണ്‍കുട്ടികളെ തട്ടിക്കോണ്ട് പോയതിനാണ് ബോക്കോ ഹറാം തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.2009 ന് ശേഷം ബോക്കോ ഹറാം ആക്രമണത്തില്‍ നൈജീരിയയില്‍ ഇതുവരെ 20000 പേര്‍ മരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. മേയ് മാസത്തില്‍, ചാഡിയന്‍ സൈനിക ചെക്ക് പോസ്റ്റില്‍ ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ 4 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും, പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നു.

Top