ഗള്‍ഫ്-ഇന്ത്യ ബന്ധം ദൃഢമാക്കാന്‍ നരേന്ദ്ര മോദിയുടെ യു.എ.ഇ, ഒമാന്‍ സന്ദര്‍ശനം ഫെബ്രുവരിയില്‍

modi

ന്യൂഡല്‍ഹി: ഗള്‍ഫ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ, ഒമാന്‍ സന്ദര്‍ശനം ഫെബ്രുവരി രണ്ടാം വാരം. രണ്ടിടങ്ങളിലും വിപുലമായ സ്വീകരണ പരിപാടികളാണ് പ്രധാനമന്ത്രിക്കു വേണ്ടി ഒരുക്കുന്നത്.

ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി യു.എ.ഇയിലേക്ക് പറക്കുന്നത്. ഫെബ്രുവരി പത്തിന് അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ മോദി സംബന്ധിക്കും. യു.എ.ഇ നേതാക്കളുമായി അന്നേദിവസം വിശദമായ ചര്‍ച്ച നടക്കും. നേരത്തെ യു.എ.ഇ പ്രഖ്യാപിച്ച ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവും ഫെബ്രുവരി 11ന് നടക്കും. അബുദാബി, ദുബായ് അതിര്‍ത്തിയായ ഗന്‍തൂത്തിലാണ് കൂറ്റന്‍ ക്ഷേത്രം നിര്‍മ്മിക്കുക. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ഫെബ്രുവരി 12ന് എത്തിച്ചേരുന്ന പ്രധാനമന്ത്രി ഇന്ത്യക്കാരുമായി പ്രത്യേകം സംവദിക്കും. ഇസ്രായേലുമായുള്ള അടുപ്പം ഇന്ത്യയുടെ ഗള്‍ഫ് താല്‍പര്യങ്ങള്‍ക്ക് എതിരല്ലെന്ന് ബോധ്യപ്പെടുത്താനായിരിക്കും സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മുതിരുകയെന്നാണ് സൂചന.

2015 ആഗസ്ത് 16നാണ് നേരത്തെ നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചത്. വന്‍ സ്വീകരണമായിരുന്നു അന്നു ലഭിച്ചത്. തുടര്‍ന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചത് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി.

Top