വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നി മിഷേൽ ഒബാമ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നു. ‘ബികമ്മിംഗ്’ എന്ന പേരിൽ ഇറങ്ങുന്ന പുസ്തകം നവംബര്‍ 13ന് പ്രസിദ്ധീകരിക്കും.
ആഗോളതലത്തിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഷിക്കാഗോയിലെ കുട്ടിക്കാലം മുതല്‍ വൈറ്റ് ഹൗസിലെ ജീവിതം വരെയുള്ള കാര്യങ്ങളാണ് മിഷേൽ പങ്കുവയ്ക്കുന്നത്.
ഡിജിറ്റല്‍, ഓഡിയോ പതിപ്പുകളായാണ് പുസ്തകം അവതരിപ്പിക്കപ്പെടുന്നത്. പുസ്തകത്തിന്റെ പ്രസാധകർ പെന്ഗ്വിന് റാന്‍ഡം ഹൗസാണ്. ഒബാമയുടെയും മിഷേലിന്റെയും ഓര്‍മ്മകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം 434 കോടി രൂപയ്ക്കാണ് പെൻഗ്വിൻ നേടിയെടുത്തത്.
ഇംഗ്ലീഷ്, സ്വീഡിഷ്, അറബിക് അടക്കം 24 ഭാഷകളില്‍ പുറത്തിറങ്ങുന്ന പുസ്തകം യുഎസിലും കാനഡയിലും പെന്ഗ്വിന് റാന്‍ഡം ഹൗസിന്റെ ഭാഗമായ ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണ് എത്തിക്കുന്നത്
വൈറ്റ് ഹൗസിലെ പച്ചക്കറി തോട്ടത്തെ വിഷയമാക്കി 2012ൽ അമേരിക്കന്‍ ഗ്രോണ്‍ എന്ന പേരില്‍ ഒരു പുസ്തകം എഴുതി മിഷേൽ ഒബാമ പ്രസിദ്ധീകരിച്ചിരുന്നു.