കേരളത്തിന് ആദ്യത്തെ സിഎന്‍ജി ബസ് സ്വന്തമാകുന്നു ; മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

pinarayi

ആലുവ: കേരളത്തിനും സ്വന്തമായി ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ച് ഓടുന്ന കെഎസ്ആര്‍ടിസി ബസ്. ആലുവ മുട്ടത്ത് സംസ്ഥാനത്തെ ആദ്യത്തെ സിഎന്‍ജി പമ്പ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം നാല്മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബസും ഫ്‌ളാഗ് ഓഫ് ചെയ്യും. 48 സീറ്റുകളുള്ള ബസില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ മാത്രമുള്ള ഇന്ധനമാണുണ്ടാകുക. 12.5 കിലോ ഉള്‍ക്കൊള്ളുന്ന ആറ് സിലിണ്ടറുകളും ബസിലുണ്ടാകും.

ആലുവ ഡിപ്പോയുടെ കീഴില്‍ വരുന്ന ബസ് തായിക്കാട്ടുകരയിലെ സിഎന്‍ജി പമ്പില്‍നിന്ന് വാതകം നിറച്ചായിരിക്കും യാത്ര പുറപ്പെടുന്നത്. ഇതിനായി നാല് ഡ്രൈവര്‍മാര്‍ക്കും മൂന്ന് മെക്കാനിക്കുകള്‍ക്കും ഐഒസിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ബസ് ഏത് റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

എന്നാല്‍ ബസില്‍ സ്ഥലം കുറവാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ബസിനെക്കാള്‍ ഒരു മീറ്ററോളം നീളം കുറച്ചതാണു സ്ഥലം കുറയാന്‍ കാരണമായിരിക്കുന്നത്. കൂടാതെ ഒരു വാതില്‍ മാത്രമാണ് ബസിനുള്ളത്. അതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും താമസം നേരിടേണ്ടതായും വരും.

Top