kodiyeri balakrishnan-actress assault issue

തിരുവനന്തപുരം: പകലും രാത്രിയും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സ്വതന്ത്രരായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നടിക്കെതിരെ ഉണ്ടായ ആക്രമണത്തിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ‘വേണം നമുക്കൊരു സ്ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

രാജ്യത്ത് സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാവുന്ന സംസ്ഥാനമായി കേരളത്തെ ചൂണ്ടിക്കാട്ടിയത് മുന്‍ ചീഫ് ജസ്റ്റിസായ എച്ച് എല്‍ ദത്തുവാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കൊച്ചിയിലെ അനുഭവങ്ങളില്‍നിന്നാണ് അത്തരം ഒരു പ്രതികരണം ഉണ്ടായത്. ആ നില തുടരുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്ന് ആരോപിക്കുന്നവര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്ഥിതി മറക്കരുതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

കമല്‍, കെപിഎസി ലളിത, പി സതീദേവി, പി രാജീവ്, എം സ്വരാജ് എംഎല്‍എ, കുക്കു പരമേശ്വരന്‍, ബി ഉണ്ണികൃഷ്ണന്‍, ആഷിക് അബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Top