മലപ്പുറം ജില്ല മതപരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാണെന്ന് ഹന്‍സ്രാജ് അഹിര്‍

ഹൈദരാബാദ്: മലപ്പുറം ജില്ല മതപരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍.

സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസം തോറും ആയിരക്കണക്കിന് ആളുകളെയാണ് മലപ്പുറത്ത് മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത്. ഇവിടെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും മുസ്ലീമുകളാക്കി മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ട്.

മെയ് മാസത്തില്‍ താന്‍ മലപ്പുറം സന്ദര്‍ശിക്കുകയും ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സംസ്ഥാനസര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

മതംമാറ്റത്തിന് വിധേയയായ ഹാദിയ കേസിലെ സുപ്രീംകോടതി നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Top