ഒളിവില്‍ കഴിയുമ്പോള്‍ വിരമിക്കുന്ന ആദ്യത്തെ ജഡ്ജിയായി ജസ്റ്റിസ് കര്‍ണന്‍

ന്യൂഡല്‍ഹി: ഒളിവില്‍ കഴിയുമ്പോള്‍ വിരമിക്കുന്ന ആദ്യത്തെ ജഡ്ജിയായി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍. എന്നാല്‍ അദ്ദേഹം എവിടെയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഉള്‍പ്പെടെ ആറ് ജഡ്ജിമാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടാകുന്നത്.

പശ്ചിമബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേര്‍ അടങ്ങുന്ന അന്വേഷണ സംഘം കര്‍ണനെ തേടി കര്‍ണന്റെ ജന്‍മനാടായ ചെന്നൈയിലടക്കം എത്തി അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. കര്‍ണനെ കണ്ടെത്തുന്നതിന് തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

പ്രധാനമന്ത്രി, നിയമന്ത്രി എന്നിവര്‍ക്ക് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ കത്തുകളെഴുതിയതായും കര്‍ണനെതിരെ പരാതി നിലനില്‍ക്കുന്നുണ്ട്.

അഴിമതി, ജാതീയത തുടങ്ങിയ ആരോപണങ്ങളാണ് കര്‍ണന്‍ മറ്റു ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്‍ മെയ് 10 മുതല്‍ ഒളിവിലാണ്.

Top