ഡല്‍ഹി സര്‍ക്കാരും ജുഡീഷ്യറിയും മോദിക്ക് ഒരുപോലെയെന്ന് കെജ്രിവാള്‍

Arvind Kejriwal

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജിനിയമന ഫയല്‍ കേന്ദ്രസര്‍ക്കാര്‍ മടക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്നതുപോലെയാണ് രാജ്യത്തെ നിയമസംവിധാനത്തെയും പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നതെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റങ്ങള്‍ നല്‍കുന്നതും അടക്കമുള്ള നിരവധി വിഷയങ്ങളില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ ഏറെക്കാലമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം നിരന്തരം തടസ്സങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നേരത്തെയും കെജ്രിവാള്‍ ആരോപിച്ചിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബാനര്‍ജിയില്‍നിന്ന് സര്‍ക്കാര്‍ നയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ ഏറെ കഷ്ടപ്പെടുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണഅ കെ.എം ജോസഫ്. കേരളത്തിന് സുപ്രീം കോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യം ഉണ്ടെന്നും ജസ്റ്റിസ് കെ.എം. ജോസഫിനെക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ വേറെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ മടക്കിയയച്ചത്.

Top