സംസ്ഥാനത്തെ പൊലീസ് രാഷ്ട്രീയം ഗൗരവമാകുന്ന സാഹചര്യത്തില്‍ അതിനുള്ള പരിഹാരം നിര്‍ദേശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘പൊലീസും രാഷ്ട്രീയവും’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പൊലീസ് സേനയെ ജോയ് മാത്യു കണക്കിന് പരിഹസിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പോലീസും രാഷ്ട്രീയവും
———————–
സ്വന്തം പാർട്ടിക്കാരെ ലാത്തിയടിച്ച് ഓടിക്കേണ്ടി വരുന്ന
പോലീസുകാരന്റെ മനോവിഷമം ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ?
വിദ്യാർഥിയായിരിക്കുംബോൾ ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനയിൽ അംഗമാവുകയോ
പ്രവർത്തിക്കുകയൊ സഹകരിക്കുകയൊ അനുഭാവിയാകുകയോ ചെയ്യാത്തവർ കേരളത്തിൽ കുറവായിരിക്കും.
അത് എസ് എഫ് ഐ ,കെ എസ് യു
, എ ഐ എസ് എഫ്, എ ബി വി
പി. അങ്ങിനെ ഏതുമാവാം.
പോലീസിൽ ജോലികിട്ടിയ അന്നുതന്നെ അവർ തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഉപേക്ഷിക്കുമോ?അങ്ങിനെ ഒരു സുപ്രഭാതത്തിൽ ഇനി മേൽ ഞാൻ രാഷ്ട്രീയം ചിന്തിക്കുകയേയില്ല എന്ന് പോലീസുകാർക്ക് തീരുമാനിക്കാനാവുമോ? അവരും മനുഷ്യരല്ലേ.?
അപ്പോൾ ഏത് പോലീസുകാരനും ഒരു രാഷ്ട്രീയമുണ്ട്- അതുകൊണ്ട് തന്നെയാണു നമ്മുടെ നാട്ടിലെ പോലീസിനൂ ഒരിക്കലും
മുഖം നോക്കാതെ നടപടിയെടുക്കാൻ
സാധിക്കാത്തതും എടുക്കുന്ന നടപടി പലപ്പോഴും രാഷ്ട്രീയ പ്രേരിതമാകുന്നതും-
ഇതിനു പോലീസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഭാവിയിൽ ഒരു പോലീസുകാരനായിക്കളയാം എന്ന് തീരുമാനിച്ചിട്ടല്ലല്ലൊ ഒരാൾ ജനിക്കുന്നത് (ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ പലരും ഒരു തൊഴിൽ എന്ന നിലയിൽ പെട്ടുപോവുന്നതാണെന്നതാണൂ വാസ്തവം).
പോലീസില്ലാതെ ഒരു സമൂഹത്തിനു നിലനിൽക്കാനാവുകയില്ല.
അപ്പോൾ ആരെങ്കിലുമൊക്കെ ഇതായല്ലേ പറ്റൂ.
ഇതിനു പരിഹാരം ഒന്നേയുള്ളൂ:
ഇപ്പോൾ ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വരുന്നത്
ഐ പി എസ് കേഡറിൽ ഉള്ളവർ മാത്രമാണല്ലോ അതുപോലെത്തന്നെ പോലീസുകാരേയും സംസ്‌ഥാനങ്ങൾ മാറ്റി റിക്രൂട്ട് ചെയ്യുക-
ഇനി ഭാഷാപരമായ വേലിക്കെട്ടുകൾ ഉണ്ടാകും എന്നോർത്ത് വേവലാതിപ്പെടുന്നവരോട് ഒരു കാര്യം,
ഇപ്പോൾ നമുക്ക് ഭാഷ ഒരു തടസ്സമേയല്ലല്ലൊ .തമിഴും തെലുങ്കും ബംഗാളിയും ഒറിയയും രാജസ്‌ഥാനിയും,ആസ്സാമീസും ,ഹിന്ദിയും തുടങ്ങി ഏത് ഭാഷയും സ്വന്തം ആവശ്യം വരുംബോൾ അനായസേന പ്രയോഗിക്കാൻ നമ്മൾ മലയാളികൾ പഠിച്ചു കഴിഞ്ഞു.
ഒരു ഫെഡറൽ സബ്രദായം നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഇതിനേക്കാൾ യോജിച്ച മാതൃക മറ്റെന്താണുള്ളത്?
ഒരു ഫെഡറലും സെക്കുലറും ആയ ഒരു പോലീസ് സേനയെക്കുറിച്ച് ഒന്നു സ്വപ്നം
കണ്ടുനോക്കൂ
സ്വന്തം പാര്‍ട്ടിക്കാരെ ലാത്തിയടിച്ച് ഓടിക്കേണ്ടി വരുന്ന പൊലീസുകാരന്റെ മനോവിഷമം ആരെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ? ഏതൊരു പൊലീസുകാരനും തന്റേതായ രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ പൊലീസിന് ഒരിക്കലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ല. ഒരിക്കല്‍ പോലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ജോയ് മാത്യു പറയുന്നു.
ഇതിനെല്ലാം ഒരൊറ്റ പരിഹാരമേയുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുകയാണെന്നും ജോയ് മാത്യു പറയുന്നു. ഇനി ഭാഷാപരമായ വേലിക്കെട്ടുകള്‍ ഉണ്ടാകും എന്നോര്‍ത്ത് വേവലാതിപ്പെടുന്നവരോടും ജോയ് മാത്യു പറയുന്നുണ്ട്. തമിഴും, തെലുങ്കും, ബംഗാളിയും, ഒറിയയും, രാജസ്ഥാനിയും, ആസാമീസും, ഹിന്ദിയും, തുടങ്ങി ഏത് ഭാഷയും സ്വന്തം ആവശ്യം വരുമ്പോള്‍ അനായസേന പ്രയോഗിക്കാന്‍ നമ്മള്‍ മലയാളികള്‍ പഠിച്ചുകഴിഞ്ഞെന്നും ജോയ് മാത്യു പറയുന്നു.