jishnu case highcourt statement

jishnu pranoy

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ കേസിലെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം കോടതി നിരീക്ഷിച്ചത്.

ജിഷ്ണു സര്‍വകലാശാലക്കയച്ച പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിന്റെ രഹസ്യമൊഴി ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം കൃഷ്ണദാസിന് ഇടക്കാല ജാമ്യം നീട്ടി. ഇടക്കാല ജാമ്യം നേടിയത് വ്യാജവിവരങ്ങള്‍ നല്‍കിയാണെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Top