ആലുവ: ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റും. 150 കുട്ടികളാണ് ഇപ്പോള്‍ ജനസേവ ശിശുഭവനിലുള്ളത്. പരിശോധനയില്‍ നടത്തിപ്പിന് ആവശ്യമുള്ള രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.