സിഎജി റിപ്പോര്‍ട്ടിന് വിശദീകരണം നല്‍കേണ്ടത് അന്നത്തെ സര്‍ക്കാരാണെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിന് വിശദീകരണം നല്‍കേണ്ടത് അന്നത്തെ സര്‍ക്കാരാണെന്ന് ജേക്കബ് തോമസ്.

തുറമുഖ വകുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടത് വിഎസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയുമാണെന്ന് ജേക്കബ് തോമസ് വിമര്‍ശിച്ചു.

കപ്പലോടിക്കാന്‍ അറിയാത്ത തന്നെ തുറമുഖ വകുപ്പില്‍ നിയമിച്ചവരാണ് വിശദീകരണം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പല റിപ്പോര്‍ട്ടുകളും തലപൊക്കുന്നുണ്ടെന്നും ഇതിനൊക്കെ പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് തോമസ് ആരോപിച്ചു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അദ്ദേഹം ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന് എതിരെ പ്രതികരിക്കവെയാണ് ജേക്കബ് തോമസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതിലും, കെട്ടിട നിര്‍മാണത്തിലും ക്രമക്കേട് നടന്നതായും സിഎജി കണ്ടെത്തിയിരുന്നു.

മാത്രമല്ല, ഡയറക്ടറേറ്റിലെ കെട്ടിട നിര്‍മാണത്തില്‍ വീഴ്ച വരുത്തിയെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

1.93 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം നശിക്കുകയാണെന്നും, കൂടാതെ കെട്ടിട നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇതിനെ തുടര്‍ന്ന്, ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ശരിവെച്ചു.

Top