ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമിട്ട്‌ ചാന്ദ്രയാന്‍-2 വിക്ഷേപണത്തിനൊരുങ്ങുന്നു

CHANDRAYAN 2

മുംബൈ: അമേരിക്കയുടെ ‘നാസ’ അടക്കം ലോകത്തെ ഒരു രാജ്യവും ഇതുവരെ നടത്താന്‍ ധൈര്യപ്പെടാത്ത സാഹസത്തിനൊരുങ്ങി ഇന്ത്യ . . ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള ഐ.എസ്.ആര്‍.ഒ യുടെ നീക്കത്തെ ആകാംക്ഷയോടെയാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.

ചാന്ദ്രയാന്‍രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കുകയാണ് ഐഎസ്ആര്‍ഒയുടെ അടുത്ത പ്രധാന ലക്ഷ്യം. വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

CHANDRAYAN2

ദക്ഷിണ ധ്രുവത്തിലെ രണ്ട് സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഐഎസ്ആര്‍ഒ മുന്‍ തലവന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു. ഇതിലൊന്ന് ചാന്ദ്രപേടകത്തിന്റെ ലാന്‍ഡിങ്ങിനായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റിലായിരിക്കും ചാന്ദ്രയാന്‍ 2 കുതിച്ചുയരുക. ചാന്ദ്രയാന്‍ രണ്ടിന്റെ ഭാഗങ്ങളെല്ലാം തയ്യാറാക്കി കഴിഞ്ഞുവെന്നും പദ്ധതിയുടെ പരീക്ഷണങ്ങളും പരിശോധനകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കിരണ്‍ കുമാര്‍ വ്യക്തമാക്കി.

Chanfrayan2_new

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് ചാന്ദ്രയാന്‍ പദ്ധതിയുടെ പരിശോധനകള്‍ പുരോഗമിക്കുന്നത്. ചന്ദ്രനിലിറങ്ങുന്ന ലാന്‍ഡറിന്റെ പ്രോട്ടോടൈപ്പ് ഉപയോഗിച്ചുള്ള പരീക്ഷണവും നടക്കുന്നുണ്ട്. ഈ വര്‍ഷം അധികം വൈകാതെ തന്നെ വിക്ഷേപണം ഉണ്ടാകുമെന്നാണ് വിവരം.

Top