ഇന്ത്യയുടെ സുഹൃത്തായ ബംഗ്ലാദേശാണ് പാക്കിസ്ഥാനേക്കാള്‍ ഭീഷണിയെന്നു കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്തായ ബംഗ്ലാദേശാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം അഹിര്‍.

പാക്കിസ്ഥാനും ചൈനയും ബംഗ്ലാദേശ് കഴിഞ്ഞേ സുരക്ഷാ ഭീഷണി ഉയര്‍ത്തൂ എന്നും ഹന്‍സ്രാജ് ഗംഗാറാം അഹിര്‍ പറഞ്ഞു.

ചൈനയോ പാക്കിസ്ഥാനോ അല്ല, ബംഗ്ലാദേശാണ് ദേശീയ സുരക്ഷയ്ക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഇത് അടുത്തറിയാവുന്നതുകൊണ്ടാണു ഞാന്‍ പറയുന്നത്. ബംഗ്ലാദേശ് ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്തു മാത്രമാണ്. അനധികൃത കുടിയേറ്റമടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ദേശീയ സുരക്ഷയ്ക്ക് അവര്‍ ഭീഷണി സൃഷ്ടിക്കുന്നെന്നു വ്യക്തമാണ്- അസോചം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.

ബംഗ്ലാദേശുമായി ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

Top