മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-ട്വന്റി പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ടി-ട്വന്റി മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തുന്ന റെയ്‌ന കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് അവസാനമായി കളിച്ചിരുന്നത്. കൂടാതെ ജയദേവ് ഉനദ്ഘട്ടും ടീമിൽ ഇടംപിടിച്ചു. അതേസമയം അജിങ്ക്യ രഹാനെ ടീമിലില്ല. കഴിഞ്ഞ ടി-ട്വന്റി പരമ്പരയില്‍ ടീമിലുണ്ടായിരുന്ന മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ബേസില്‍ തമ്പി എന്നിവരും ടീമിന് പുറത്തായി.
വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), എംഎസ് ധോണി, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനദ്ഘട്ട്, ശ്രദ്ധുല്‍ ഠാക്കൂര്‍ തുടങ്ങിയവരാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍.