റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി ട്വന്റി പരമ്പര വിജയത്തിന് പുറമെ ഇന്ത്യ നേടിയെടുത്തത് ലോക റെക്കോര്‍ഡ്.
ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം ബാറ്റ്‌സ്മാന്‍മാരെ ബൗള്‍ഡാക്കി പുറത്താക്കിയതിന്റെ റെക്കോര്‍ഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
ആറ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഈ റെക്കോര്‍ഡില്‍ എത്തിയത്.
ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നേപ്പാള്‍, യുഎഇ എന്നീ രാജ്യങ്ങളും ഈ റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.
ഓസീസ് നായകന്‍ ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ത്തന്നെ ബൗള്‍ഡാക്കിക്കൊണ്ട് ഭുവനേശ്വര്‍കുമാറാണ് ബൗള്‍ഡ് വേട്ട തുടങ്ങിയത്. പിന്നീട് ആരോണ്‍ ഫിഞ്ച്, ട്രവിസ് ഹെഡ്, ഹെന്റിക്വസ്, ടിം പെയ്‌നെ, കോള്‍ട്ടര്‍നൈല്‍ എന്നിവരാണ് ബൗള്‍ഡായി പുറത്തായത്.
ഈ ആറ് വിക്കറ്റുകളില്‍ ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടെണ്ണം വീതം നേടിയപ്പോൾ ഭുവനേശ്വര്‍കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ മാത്രമാണ് ബൗള്‍ഡ് ആകാതെ പുറത്തായത്.