ആശാറാം ബാപ്പു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ആശാറാം ബാപ്പു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം.

ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പുവിന് എതിരായ വിചാരണ വൈകുന്നത് എന്തെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു.

മാത്രമല്ല, പരാതിക്കാരിയുടെ വിസ്താരം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ആള്‍ദൈവമെന്ന് അവകാശപ്പെടുന്ന ആശാറാം ബാപ്പുവിന് എതിരെ രണ്ട് ബലാത്സംഗ കേസുകളാണ് ഉള്ളത്. 16-കാരിയായ പെണ്‍കുട്ടിയും മറ്റൊരു സ്ത്രീയുമാണ് പരാതിക്കാര്‍.

2013 മുതല്‍ ആശാറാം ബാപ്പു ജയിലിലാണ്.

Top