ശക്തമായ മഴയും മണ്ണിടിച്ചിലും; ശ്രീലങ്കയിൽ 91 പേർ മരിച്ചു

കൊളംബോ: ശ്രീലങ്കയിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേർ മരിച്ചു. 110 പേരെ കാണാതാകുകയും ചെയ്തു.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മഴ ദുരന്തം വിതച്ചത്. 20,000 പേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് രത്നാപുരയിലായിരുന്നു. കലു നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഇവിടുത്തെ പ്രധാന ടൗൺ വെള്ളത്തിനടിയിലായി. മഴയിലും മഞ്ഞിടിച്ചിലിലും അഞ്ചൂറോളം വീടുകൾ നശിച്ചു.

പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നു ഹെലികോപ്ടർ മാർഗം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്നു പ്രദേശത്തെ റെയിൽ, റോഡു ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്നു സ്കൂളുകൾ അടച്ചതായും അധികൃതർ അറിയിച്ചു.

Top