ഹരിയാനയിൽ ഭർത്താവിനെ കൊലപ്പെടുത്തി എട്ട് കഷ്ണങ്ങളാക്കി; യുവതിക്ക് 30 വർഷം തടവ്

jail

ചണ്ഡീഗഢ്: ഹരിയാനയിൽ ഭർത്താവിനെ കൊലപ്പെടുത്തി എട്ട് കഷ്ണങ്ങളാക്കിയ യുവതിക്ക് 30 വർഷം തടവ്.

ജഹജ്ജാർ കോടതി അഡീഷണൽ സെഷൻസ് ജഡ്ജ് എച്ച്.എസ്. ദാഹിയയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്.

ജൽജർ ജില്ലയിലെ അസന്ദ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പൂജ എന്ന യുവതി ഭർത്താവായ ബാൽജിത്തിനെ കൊലപ്പെടുത്തിയത് .

കേസിൽ നാല് പേരെ കോടതി വെറുതെവിട്ടു. പൂജ മാത്രമാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന് കോടതി വ്യക്തമാക്കി.

തന്റെ ഭർത്താവിനെ കൊലപ്പെടുത്തി പൂജയ്ക്ക് ബന്ധം ഉണ്ടായിരുന്ന പുരുഷനൊപ്പം പോകാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബാൽജീത്തിന്റെ സഹോദരൻ കുൽജീത് കഴിഞ്ഞ വർഷം ഏപ്രിൽ 26 ന് തന്റെ സഹോദരനെ കാൺമാനില്ല എന്ന് പരാതി നൽകിയിരുന്നു.

ബാൽജീത്തിന്റെ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോൾ പൂജ തൃപ്തികരമല്ലാത്ത മറുപടി നൽകിയെന്നും , എന്നാൽ ഒരു മുറിയിൽ നിന്ന് വൃത്തികെട്ട മണം വന്നതിനാൽ പരിശോധന നടത്തിയപ്പോൾ സ്യൂട്ട്കേസിൽ സഹോദരന്റെ തലയില്ലാത്ത ശരീരം കണ്ടെത്തിയെന്നും കുൽജീത് വ്യക്തമാക്കി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂജയാണ് ബാൽജീത്തിനെ കൊല്ലപെടുത്തിയതെന്നും , ശരീരം കഷ്ണങ്ങളാക്കി വീട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തിയത്.

Top