ഹജ്ജ്: മിനാ തണുപ്പിക്കാന്‍ കൃത്രിമ മഴ പെയ്യിപ്പിക്കുന്നു

മെക്ക: മിനാ തമ്പുകള്‍ക്ക് മേലെയുള്ള ശീതീകരണ മഴയുടെ പരീക്ഷണം പൂര്‍ത്തിയായി. ഹജ്ജിന്റെ ഭാഗമായി ഹാജിമാര്‍ ഏറെ സമയം കഴിയുന്ന തമ്പുകളെ തണുപ്പിക്കാനാണ് കൃത്രിമ മഴ പെയ്യിപ്പിക്കുന്നത്. തീ കൊടുത്താലും കത്തില്ലെന്നാണ് മിനായില്‍ ഇപ്പോഴുള്ള ടെന്റുകളുടെ പ്രത്യേകത.

പക്ഷേ, കത്തുന്ന ചൂടില്‍ ടെന്റിനകം തണുത്താലും ശരീരോഷ്മാവ് വര്‍ധിക്കും. അത് കുറയ്ക്കാനാണ് കൃത്രിമ മഴ പെയ്യിപ്പിക്കുന്നത്. ആയിരക്കണക്കിന് ടെന്റുകള്‍ ഉള്ള മിനാ താഴ്‌വരയില്‍ ഉടനീളം കൃത്രിമ മഴയുണ്ടാകും. അന്തരീക്ഷത്തിന്റെ താപനില കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത്തവണ കൂടുതല്‍ മേഖലയിലും മഴ പെയ്യിപ്പിക്കുന്നുണ്ട്.

ഹജ്ജിന് ഹാജിമാര്‍ അറഫയിലേക്ക് പുറപ്പെടുന്നത് മിനാ തമ്പുകളില്‍ നിന്നാണ്. അറഫാ സംഗമം കഴിഞ്ഞ് ഹാജിമാര്‍ തങ്ങുന്നതും മിനാ തമ്പുകളിലാണ്. 20 ലക്ഷത്തിലേറെ പേര്‍ തങ്ങുന്ന മിനാ താഴ്‌വരയില്‍ ഈര്‍പ്പം ഏറെ വേണം. അതിനാല്‍ മഴ ആശ്വാസമാകുമെന്നാണ് ഗവണ്‍മെന്റിന് പ്രതീക്ഷയുള്ളത്.

Top