ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

Hadiya's father Asokan

ഡല്‍ഹി: ഹാദിയകേസില്‍ വീണ്ടും സത്യവാങ്മൂലം. ഹാദിയയുടെ പിതാവ് അശോകനാണ് കേസില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഹാദിയയെ സിറിയയിലേക്ക് കടത്തുകയാണ് ഷെഫിന്‍ ജഹാന്റെയും സൈനബയുടെയും ലക്ഷ്യമെന്ന് അശോകന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

മകള്‍ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും സുരക്ഷയാണ് പ്രശ്‌നമെന്നും അശോകന്‍ പറഞ്ഞു. വ്യാഴാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് സത്യവാങ്മൂലം.

എന്നാല്‍, അച്ഛനെന്ന നിലയില്‍ അവളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. ഷെഫിന് തീവ്രവാദ ബന്ധം ഉണ്ടെന്ന് ആവര്‍ത്തിച്ച അശോകന്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാവ് സൈനബയ്‌ക്കൊപ്പം മകളെ സിറിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അശോകന്‍ ആരോപിച്ചു.

അതേസമയം, ഹാദിയയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. താന്‍ മുസ്ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും, തന്റെ ഭര്‍ത്താവായ ഷെഫിന്റെ കൂടെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നത്.

Top