ന്യൂഡൽഹി: വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിനായി കൂടുതൽ നടപടികള്‍ സ്വീകരിക്കാൻ വകുപ്പുകൾക്ക് പ്രധാനമന്ത്രിയുടെ നിർദേശം. വിദേശ നിക്ഷേപ നയങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് പ്രധാനമന്ത്രിയുടെ ഒാഫിസിൽ നിന്നുള്ള നിർദേശം.
പ്രധാനമന്ത്രിയുടെ ഒാഫിസിൽ നടന്ന ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വ്യാവസായികം തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആവശ്യം.
കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ വിവിധ മേഖലകളിലെ വിദേശ നിക്ഷേപത്തിനുള്ള സാധ്യതകൾ ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇൻഷ്വറൻസ് ബ്രോക്കിംഗ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അവസരം സൃഷ്ടിക്കുന്നതിനായി സാന്പത്തിക വകുപ്പും വ്യാവസായിക വകുപ്പു തമ്മിൽ കൂടിയാലോചിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.
ഫാർമസ്യൂട്ടികൾ, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേർസ് തുടങ്ങിയ മേഖലയിലെ വിദേശ നിക്ഷേപവും യോഗത്തിന്റെ അജണ്ടയായിരുന്നു.