മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അപോളിനെതിരെ റയല്‍ മാഡ്രിന് ഉഗ്രൻ വിജയം. എതിരില്ലാത്ത ആറു ഗോളിനായിരുന്നു റയലിന്‍റെ ജയം.
എതിരില്ലാത്ത ആറു ഗോള്‍ ജയം റയിലിനെ തേടിയെത്തിയപ്പോള്‍ അതില്‍ രണ്ട് ഗോളുകള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വകയായിരുന്നു.
യുവേഫ കലണ്ടര്‍ വര്‍ഷത്തില്‍ 18 ഗോളുകള്‍ എന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി.
മത്സരം തുടങ്ങി 23-ാം മിനിറ്റില്‍ തന്നെ ലൂക്കാ മോഡ്രിച്ച് റയലിനെ മുന്നിലെത്തിച്ചു. പിന്നീട് 39-ാം മിനിറ്റില്‍ കരീം ബെന്‍സിമ ലീഡുയര്‍ത്തിയപ്പോള്‍ രണ്ട് മിനിറ്റിനുള്ളില്‍ നാച്ചോ വീണ്ടും അപ്പോളിനെ ഞെട്ടിച്ചു. ഇതോടെ റയല്‍ മൂന്ന് ഗോളിന് മുന്നിലെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് റയല്‍ വീണ്ടും വല ചലിപ്പിച്ചു. ഇത്തവണ ബെന്‍സിമയ്ക്കായിരുന്നു ഊഴം.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റയല്‍ വിജയമുറപ്പിച്ചു. 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും കണ്ടെത്തി.