ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു

dead

ദമാം: സൗദി ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു മരണം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമാമിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹെര്‍ പര്‍വേസ് ആണ് മരിച്ചത്. യുപി രാംപൂര്‍ സ്വദേശിയായ പര്‍വേസ് അലി ഖാന്റെ മകളാണ് സഹെര്‍. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇദ്ദേഹവും കുടുംബവും സൗദിയിലാണ്.

സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായ സഹെറിനെ വെള്ളത്തില്‍ വെച്ച് പാമ്പ് കടിച്ച് മരിച്ചുവെന്നായിരുന്നു പുറത്തുവന്ന ആദ്യ വാര്‍ത്തകള്‍. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് കണ്ടെത്തുകയായിരുന്നു. അല്‍ ഖോബാറിലെ ഹാഫ് മൂണ്‍ ബീച്ചിലായിരുന്നു സംഭവം.

കുടുംബാംഗങ്ങള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു സഹെര്‍. തിരകളില്‍ കളിച്ചുകൊണ്ടിരുന്ന സഹെര്‍ അല്പ സമയം കഴിഞ്ഞ് തീരത്തേയ്ക്ക് വരികയും മാതാവിനെ വിളിക്കുകയുമായിരുന്നു. പൊടുന്നനെ സഹെറിന്റെ സ്ഥിതി മോശമായി.

കോസ്റ്റ് ഗാര്‍ഡുകള്‍ സഹെറിനെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Top