ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വ്യാജ കറന്‍സികള്‍ ഒഴുകുന്നു

ന്യൂഡൽഹി:ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്‍ തോതില്‍ വ്യാജ കറന്‍സികള്‍ എത്തുന്നതായി റിപ്പോർട്ടുകൾ.

2000-ന്റെ പുതിയ നോട്ടുകളാണ് ഇത്തരത്തില്‍ വ്യാപകമായി അതിര്‍ത്തി കടത്തുന്നത്.

ബിഎസ്എഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, അസം, മേഘാലയ, തുടങ്ങി രാജ്യത്തിന്റെ 13 അതിര്‍ത്തികള്‍ വഴിയാണ് വ്യാജ കറന്‍സികള്‍ കടത്തുന്നത്.

നോട്ട് അസാധുവാക്കലിനു മുമ്പ് 1000, 500 വ്യാജ നോട്ടുകള്‍ പാക്കിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരുന്നത്.

എന്നാൽ 2000 നോട്ടുകള്‍ എത്തിയതോടെ പാക്കിസ്ഥാനില്‍ നിന്ന് വ്യാജ നോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2017-ല്‍ ആറുമാസത്തിനിടെ ബംഗ്ലാദേശില്‍ നിന്നെത്തിയ 32 ലക്ഷത്തിന്റെ വ്യാജ നോട്ടുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്.

2015-ല്‍ കാലയളവില്‍ ഗുവഹത്തി, ദക്ഷിണ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് 2.6 കോടിയുടേയും 2016-ല്‍ 1.5 കോടിയുടേയും വ്യാജ കറന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇവയെല്ലാം എത്തിയിരുന്നത് പാക്കിസ്ഥാനിൽ നിന്നായിരുന്നു.

ജനുവരിയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള 1 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയാണ് ബിഎസ്എഫ് പിടികൂടിയത്. ഇത് ഫെബ്രുവരിയില്‍ എത്തിയപ്പോള്‍ 2.96 ലക്ഷവും, മാര്‍ച്ചില്‍ 4.60 ലക്ഷവുമാകുകയും ചെയ്തു.

ഏപ്രിലില്‍ 20 രൂപയുടെ വ്യാജ കറന്‍സിയും അതിര്‍ത്തിയില്‍ നിന്നും പിടികൂടിയിരുന്നു.

Top