ആരാധകരോട് മാപ്പു പറഞ്ഞ് ഈജിപ്ത് ക്യാപ്റ്റന്‍ എല്‍ ഹാദിരി

el-hadari

ജിപ്തിലെ ഫുട്‌ബോള്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ടീം ക്യാപ്റ്റന്‍ എല്‍ ഹാദിരി. രാജ്യത്തിനെ ലോകകപ്പില്‍ മുന്നോട്ട് നയിക്കണമെന്ന് ആഗ്രഹുണ്ടായിരുന്നു എന്നും അതിന് സാധിക്കാത്തതില്‍ മാപ്പു പറയുന്നുമെന്നുമാണ് ഹാദിരി പറഞ്ഞത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഈജിപ്ത് ലോകകപ്പിക് നിന്ന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ക്യാപ്റ്റന്റെ മാപ്പ് പറച്ചില്‍.

ഇനി സൗദി അറേബ്യക്കെതിരായ മത്സരം മാത്രമാണ് ഈജിപ്തിന് ബാക്കിയുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇറങ്ങാത്ത എല്‍ ഹാദിരി അവസാന മത്സരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്‍ ഹാദിരി കളിച്ചാല്‍ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഹാദിരിക്ക് സ്വന്തമാകും.

ടീമിലെ എല്ലാ താരങ്ങളും അവരുടെ നൂറ് ശതമാനവും നല്‍കി എന്നിട്ടും മുന്നോട്ട് കടക്കാന്‍ കഴിയാത്തതില്‍ നിരാശ ഉണ്ട്. തങ്ങളുടെ ഏറ്റവും നല്ല പ്രകടനമാണ് ഒരോ കളിക്കാരനും രണ്ട് മത്സരങ്ങളിലും നടത്തിയത് അതുകൊണ്ട് സഹതാരങ്ങള്‍ക്ക് ആ പ്രകടനത്തിന് നന്ദി പറയുന്നു. മത്സരങ്ങളില്‍ ഭാഗ്യം കൂടെ നിര്‍ണായകമാണ്. അത് തങ്ങളുടെ കൂടെ ഇല്ലായിരുന്നു എന്നും 45കാരനായ താരം പറഞ്ഞു. ഉറുഗ്വോ, റഷ്യ എന്നീ ടീമുകളോടായിരുന്നു ഈജിപ്തിന്റെ പരാജയം

Top