മരുന്ന് നിര്‍മാതാക്കള്‍ ജി എസ് ടി എടുക്കണമെന്ന് വാണിജ്യ നികുതി കമ്മിഷണര്‍

ന്യൂഡല്‍ഹി: 20 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ മരുന്നു നിര്‍മാതാക്കളും വ്യാപാരികളും ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്‌ട്രേഷന്‍ എടുക്കണമെന്നു വാണിജ്യ നികുതി കമ്മിഷണര്‍.

മരുന്നിന്റെയും മരുന്നിതര സാധനങ്ങളുടെയും മൊത്തം വിറ്റുവരവാണ് ഇതിനായി കണക്കാക്കേണ്ടത്. എന്നാല്‍ ഉപാധികളുടെ അടിസ്ഥാനത്തില്‍ 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുക്കാം.

ഇതു തെരഞ്ഞെടുക്കുന്ന മരുന്ന് നിര്‍മ്മാതാക്കള്‍ മൊത്തം വിറ്റുവരവിന്റെ രണ്ടു ശതമാനവും (ഒരു % എസ്ജിഎസ്ടി, ഒരു% സിജിഎസ്ടി) മറ്റു മരുന്നു വ്യാപാരികള്‍ ഒരു ശതമാനവും (0.5% എസ്ജിഎസ്ടി, 0.5 % സിജിഎസ്ടി) അടയ്ക്കണം. ഇത്തരക്കാര്‍ക്ക് ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതിനോ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് എടുക്കുന്നതിനോ സാധിക്കുകയില്ല.

നിബന്ധനകള്‍ക്കു വിധേയമായി 2017 ജൂണ്‍ 30 വരെ സ്‌റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങള്‍ക്ക് കേരള ചരക്കുസേവന നികുതി ഓര്‍ഡിനന്‍സിന്റെ ചട്ടം 140 പ്രകാരമുള്ള ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് ലഭിക്കും. ഇതിനായി ജിഎസ്ടി ട്രാന്‍ക എന്ന ഫോറത്തില്‍ ഓണ്‍ലൈനായി ഡിക്ലറേഷന്‍ സമര്‍പ്പിക്കണം

Top