ബ്രസിലില്‍ മയക്കുമരുന്ന് കടത്തുകാരും പൊലീസും ഏറ്റുമുട്ടി ; സംഘത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ടു

gun-shooting

റിയോ ഡി ജനീറോ: ബ്രസീലില്‍ മയക്കുമരുന്ന് കടത്തുകാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. റിയോ ഡി ജനീറോയിലെ റോസിന്‍ഹ ഫവേലയിലാണ് സംഭവം. മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഏഴു പേരാണ് മരിച്ചത്.

പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്കു നേരെ അക്രമികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. തൊട്ടുപിന്നാലെ പൊലീസ് തിരിച്ചടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്രമികള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരണവിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രിമിനല്‍ സംഘങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിച്ചതോടെ നഗരത്തിലെ സുരക്ഷാ ചുമതല ഫെബ്രുവരി പകുതിയോടെ സൈന്യത്തെ ഏല്‍പിച്ചിരുന്നു.

Top