മയക്കുമരുന്ന് കേസ് ; നടി മുമൈത്ത് ഖാനെ ചോദ്യം ചെയ്യും

യക്കുമരുന്ന് കേസില്‍ നടിയും ഐറ്റം ഡാന്‍സറുമായ മുമൈത്ത് ഖാനെ ചോദ്യം ചെയ്യും.

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുമൈത്തിനോട് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ഷോയില്‍ നിന്നും താരം പുറത്തു പോവുകയാണെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

ജൂലൈ 28നാണ് സ്‌പെഷല്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ മുമൈത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ മുമൈത്ത് ഖാനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അകുന്‍ സബര്‍വാളും വ്യക്തമാക്കി.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുമൈത്ത് ഖാന്‍ അന്വേണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മുമൈത്ത് ഖാനൊപ്പം തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കെതിരേയും എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാര്‍മി, തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ ഒരാളില്‍ നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്.

ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്കെതിരെ നോട്ടീസ് അയച്ചത്.

Top