കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്നാണെന്ന് പ്രതി മാര്‍ട്ടിന്‍. രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതി പറഞ്ഞു.
താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ അറിയിച്ചു.
കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. വിചാരണയുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.
ദിലീപിനെ മന:പൂർവ്വം കുടുക്കിയതാണെന്ന പ്രതിഭാഗം വാദത്തിന് ശക്തി പകരുന്നതാണ് നടിയെ തട്ടികൊണ്ട് പോകാൻ കൂട്ട് നിന്ന മാർട്ടിന്റെ മൊഴി.ഇത് പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഞെട്ടിച്ചിട്ടുണ്ട്.
ഇനി വിചാരണയിൽ മഞ്ജു വാര്യരും ശ്രീകുമാരമേനോനും രമ്യാ നമ്പീശനും ലാലുമെല്ലാം ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യത്തിന് മുന്നിൽ വിയർക്കേണ്ടി വരും .
അതേസമയം, കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതിക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി.