നടിയെ ആക്രമിച്ച കേസ് ; വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

dileep

കൊച്ചി: നടി ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ന് വിചാരണ നടപടികള്‍ തുങ്ങാനിരിക്കെയാണ് ഹര്‍ജി.

ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഇരുഹര്‍ജികളും നാളെ പരിഗണിക്കും.

അതേസമയം നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനു കൈമാറാനാവില്ലെന്നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചത്. ഈ ദൃശ്യങ്ങള്‍ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നല്‍കാനാവില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി അന്ന് തള്ളുകയും ചെയ്തു.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുന്‍പ് എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോണ്‍ വിവരങ്ങളും പ്രതികള്‍ക്കു നല്‍കിയിരുന്നു.

Top