രജിസ്‌ട്രേഷന്‍ ഇല്ലാത്ത 73,000 കമ്പനികള്‍ കോടികളുടെ നിക്ഷേപങ്ങള്‍ നടത്തിയെന്ന്. . .

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധിച്ചതിന് ശേഷം രജിസ്‌ട്രേഷന്‍ ഇല്ലാതായ 73,000 കമ്പനികള്‍ കോടികളുടെ നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നടത്തിയെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 24,000 കോടിയോളം അനധികൃത നിക്ഷേപമാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം തടയുന്നതിന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം 2.26 ലക്ഷം കമ്പനികളുടെ രജിസിട്രേഷന്‍ റദ്ദ് ചെയ്തിരുന്നു.

രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇവയില്‍ 1.68 ലക്ഷം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് നോട്ട് നിരോധനത്തിന് ശേഷം കോടികളുടെ നിക്ഷേപമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. 1.68 ലക്ഷം കമ്പനികളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് അവയില്‍ 73,000 കമ്പനികള്‍ 24,000കോടി രൂപ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്.

Top