ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപയുടെ നോട്ടുകള്‍ മാര്‍ച്ച് അവസാനം വരെ മാറ്റി വാങ്ങാമെന്ന ഉത്തരവില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയതെന്തിനാണെന്ന് സുപ്രീം കോടതി.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അസാധു നോട്ടുകള്‍ മാര്‍ച്ച് അവസാനം വരെ നിക്ഷേപിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.