ഇരയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ഇടത് നിലപാട്; ‘അമ്മ’യിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വൃക്തമാക്കണം

brindakarat

തിരുവനന്തപുരം : അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിലക്കുന്നതാണ് ഇടത് നിലപാട്. ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ട് അമ്മയില്‍ അംഗങ്ങളായ ജനപ്രതിനിധികള്‍ പെരുമാറണമെന്നും അവര്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും വൃന്ദ കരാട്ട് വ്യക്തമാക്കി.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച നടിമാര്‍ക്കു പിന്തുണയുമായി മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാന്ദനും മന്ത്രിമായാരായ തോമസ് ഐസക്ക്, എം എ ബേബി, സുധാകരന്‍ എന്നിവരടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു.

അതേസമയം, എ.എം.എം.എയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ നിലപാട് കടുപ്പിച്ച് വനിതകളുടെ സംഘടനയായ വിമണ്‍ കളക്ടീവ് രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം ചേരണമെന്നാവശ്യപ്പെട്ട് എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് സംഘടന കത്ത് നല്‍കി. ഡബ്ല്യൂസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് കത്ത് നല്‍കിയിരിക്കുന്നത്.

Top