champions league football; juventus sevilla win

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ യുവെന്റസിനും സെവിയ്യയ്ക്കും ജയം.

അഥിതികളായ യുവെന്റസ് ആതിഥേയര്‍ പോര്‍ട്ടോയെ 20നു തകര്‍ത്തു. സ്വന്തം മൈതാനത്ത് സെവിയ്യയുടെ 2-1 ജയം വലിയ സന്തോഷമില്ലാത്തത്.

ലെസ്റ്ററിന്റെ ഗ്രൗണ്ടില്‍ രണ്ടാം പാദം കളിക്കേണ്ടി വരുമ്പോള്‍ അവര്‍ക്കുള്ളത് ഒരു ഗോള്‍ ആനുകൂല്യം മാത്രം.മാര്‍ക്കോ ജാക്ക, ഡാനി ആല്‍വസ് എന്നിവരുടെ ഗോളുകളിലാണ് യുവെ പോര്‍ട്ടോയെ കീഴടക്കിയത്.

20 മല്‍സരങ്ങളെന്ന പോര്‍ട്ടോയുടെ കുതിപ്പിനും ഇതോടെ അവസാനമായി.

എന്നാല്‍ ഇറ്റാലിയന്‍ ലീഗിലും കപ്പിലും മികച്ച രീതിയില്‍ മുന്നേറുന്നതിനാല്‍ യുവെയ്ക്ക് ഇത്തവണ ട്രെബിള്‍ കിരീടം എന്ന സ്വപ്നവുമുണ്ട്.

സെവിയ്യയ്‌ക്കെതിരെ തോറ്റെങ്കിലും ലെസ്റ്ററിനു സങ്കടം കാണില്ല. കളിയില്‍ നിഷ്പ്രഭരായിപ്പോയെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ അതു പ്രതിഫലിച്ചില്ല എന്ന ആശ്വാസം മാത്രം.

ആദ്യ പകുതിയില്‍ കിട്ടിയ പെനല്‍റ്റി കിക്ക് ജോവാക്വിന്‍ കൊറയ ലെസ്റ്റര്‍ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ കയ്യിലേക്കടിച്ചതില്‍ തുടങ്ങുന്നു സെവിയ്യയുടെ നിര്‍ഭാഗ്യം.

പിന്നാലെ സരാബിയ അവരെ മുന്നിലെത്തിച്ചു. 62ാം മിനിറ്റില്‍ കൊറയ ടീമിന്റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 73ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി ജയ്മി വാര്‍ഡി രണ്ടാം പാദത്തില്‍ സെവിയ്യയ്ക്ക് ആശ്വാസം നല്‍കി. കഴിഞ്ഞ ഡിസംബറിനു ശേഷം വാര്‍ഡി ടീമിനു വേണ്ടി നേടുന്ന ആദ്യ ഗോളാണിത്.

Top