ചിലവ് കൂടുന്നു, പണമെടുക്കാന്‍ ആളില്ല എടിഎമ്മുകള്‍ പൂട്ടുന്നു

ന്യൂഡല്‍ഹി: പണമെടുക്കാൻ എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾ പിന്മാറുന്നു.

അതിന് വ്യക്തമായ തെളിവാണ് കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലായി പൂട്ടിയത് 358 എടിഎമ്മുകള്‍.

എന്നാൽ നാല് വർഷം മുൻപ് വരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4 ശതമാനംവീതം കൂടിക്കൊണ്ടിരിക്കുന്നതാണ്.

എടിഎം പരിപാലന ചെലവ് കൂടിയതാണ് ബാങ്കുകളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നോട്ട് നിരോധനത്തിനുശേഷം ജനങ്ങളുടെ എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതും മറ്റൊരു കാരണമാണ്.

രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയുള്ള എസ്ബിഐ ഈ വര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291ല്‍ നിന്ന് 59,200 ആയി കുറച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കാകട്ടെ 10,502ല്‍ നിന്ന് 10,083 ആയും എച്ച്ഡിഎഫ്‌സി ബാങ്ക് 12,230ല്‍ നിന്ന് 12,225 ആയും എടിഎമ്മുകളുടെ എണ്ണം വെട്ടി ചുരുക്കി.

മുംബൈ പോലുള്ള പ്രമുഖ നഗരങ്ങളില്‍ 35 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറിക്ക് 40,000 രൂപവരെയാണ് പ്രതിമാസം വാടകയിനത്തില്‍ മാത്രം ചെലവുവരുന്നത്.

ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളില്‍ ഇത് 8000 രൂപമുതല്‍ 15,000 രൂപവരെയാണ്.

സുരക്ഷാ ജീവനക്കാരനുള്ള ചെലവ്, കറന്റ് ബില്ല് മുതലായ പരിപാലന ചെലവുകള്‍. ഇതിനെല്ലാംകൂടി 30,000 രൂപ മുതല്‍ ഒരു ലക്ഷംരൂപവരെ ചെലവുവരുമെന്നാണ് ബാങ്കുകള്‍ വ്യക്തമാകുന്നത്.

Top