ഈജിപ്തില്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടു

സിനായില്‍: ഈജിപ്തില്‍ പള്ളിയിലുണ്ടായ വെടിവയ്പിലും സ്‌ഫോടനത്തിലും 235 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്.

വടക്കന്‍ സിനായില്‍ പ്രവിശ്യയിലെ അല്‍ റൗദ മോസ്‌ക്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്.

പ്രത്യേക വാഹനങ്ങളില്‍ വന്ന തീവ്രവാദികള്‍ പള്ളിയ്ക്കു മുന്നില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സുരക്ഷാ സേന അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു.

ഭീകരവാദം ശക്തമായ ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2013നു ശേഷം ഈജിപ്തില്‍ ഭീകരാക്രമങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു.

Top