കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഈ മാസം 23ന് കേസ് പരിഗണിക്കും.
അതേസമയം കീഴ് കോടതികളില്‍ ദിലീപ് അനാവശ്യ ഹര്‍ജികള്‍ നല്‍കുന്നു, കേസ് വൈകിപ്പിക്കുന്നതിനാണ് ദിലീപിന്റെ ഹര്‍ജിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഏത് ഏജന്‍സി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെടാന്‍ പ്രതിയ്ക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ഹർജികൾ സമർപ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്.
പല ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് 11 ഹർജികളാണ് വിവിധ കോടതികളിലായി സമര്‍പ്പിച്ചിരിക്കുന്നത്. ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.