anurag takur says about judjement of supreme court

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ പ്രതിസന്ധി താരങ്ങളുടെ താല്‍പര്യങ്ങള്‍ക്കു തിരിച്ചടിയാണെന്നും സുപ്രീംകോടതി വിധി പ്രസ്താവിക്കുന്ന ജനുവരി മൂന്നുവരെ കാത്തിരിക്കാമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍.

സുപ്രീംകോടതി നിയമിച്ച ലോധ കമ്മിറ്റി, ബോര്‍ഡിന്റെ ഭരണതലത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു നല്‍കിയ നിര്‍ദേശങ്ങള്‍ ഇതുവരെ ബോര്‍ഡ് പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. ഈ കേസിലാണു സുപ്രീംകോടതിയുടെ വിധി എത്താനുള്ളത്.

ബോര്‍ഡിനെ വിമര്‍ശിച്ച ചില മുന്‍താരങ്ങള്‍ക്കെതിരെയും ഠാക്കൂര്‍ രംഗത്തെത്തി. ”സര്‍ക്കാരില്‍ നിന്നു നയാപൈസ സ്വീകരിക്കാതെ ബോര്‍ഡ് തന്നെയാണ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്.

എന്നിട്ടും ചില ക്രിക്കറ്റ് താരങ്ങള്‍ ബോര്‍ഡിനെതിരെ സംസാരിക്കുന്നു.” ക്രിക്കറ്റിന്റെ വികസനത്തിന് ആവശ്യമായ തുക ബോര്‍ഡിന്റെ പക്കലുണ്ടെങ്കിലും ചെലവഴിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയാണെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

×

Top