തന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു : അമല പോള്‍

amala-paul

ലൈംഗികച്ചുവയോടെ സംസാരിച്ച നൃത്താദ്യാപകനെതിരെ നടി അമല പോള്‍ നിയമനടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും നിരവധിയാളുകളാണ് അമലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലായിരുന്നു അമലയ്ക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നത്.

അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങളുണ്ടെന്നും കൃത്യമായി നടപടി സ്വീകരിച്ച പൊലീസിന് നന്ദിയുണ്ടെന്നും വിശാല്‍ ടീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമല.

എനിക്കൊപ്പം നില്‍ക്കുന്നതിനും ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പ് വരുത്തിയതിനും നന്ദി. ഇത് എല്ലാ സ്ത്രീകളുടെയും കടമയാണ്. ഇത്തരം സംഭവങ്ങള്‍ വിട്ടുകളയരുത്. നമുക്ക് വേണ്ടി നാം ഉയര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു. അയാളുടെ ചങ്കുറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി അമല പറയുന്നു.

വിദേശത്ത് നടന്ന ഒരു പരിപാടിയുടെ ഭാഗമായി ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ നൃത്ത പരിശീലനത്തിനിടയില്‍ ,തനിച്ചിരിക്കുമ്പോള്‍ അയാള്‍ തന്റെ അരികില്‍ വന്ന് അശ്ലീലം പറയുകയായിരുന്നുവെന്ന് അമല പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Top