പ്രസംഗവും മുദ്രാവാക്യം വിളിയുമല്ല ജനപ്രതിനിധിയാകാനുള്ള യോഗ്യത: കണ്ണന്താനം

alphons kannanthanam

ചെങ്ങന്നൂര്‍: പ്രസംഗവും മുദ്രാവാക്യം വിളിയുമല്ല ജനപ്രതിനിധിയാകാനുള്ള യോഗ്യതയെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദീര്‍ഘനാളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ് ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസം മണ്ഡലത്തില്‍ തങ്ങുന്ന മന്ത്രി എന്‍ഡിഎയുടെ വിവിധ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചരണ പരിപാടികള്‍ പുരോഗമിക്കുന്നത്. രാവിലെ മുതല്‍ മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത മന്ത്രി വീട് കയറി വോട്ടഭ്യര്‍ഥിക്കാനും പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.

പിഎസ് ശ്രീധരന്‍ പിള്ളയുടെ ജനപിന്തുണ ഇക്കുറി അദ്ദേഹത്തിന് വിജയം ഉറപ്പാക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ച് ജനങ്ങള്‍ വിലയിരുത്തല്‍ നടത്തുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേതെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ദിവസമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചരണ പരിപാടികള്‍ മണ്ഡലത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുപരിപാടികള്‍ പരമാവധി കുറച്ച് കുടുംബയോഗങ്ങള്‍ക്കും ഗൃഹസന്ദര്‍ശനത്തിനുമാണ് എന്‍ഡിഎ പ്രാധാന്യം നല്‍കുന്നത്.

Top