ചെന്നൈ: ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പോരാട്ടമായി മാറിയ ഭരണകക്ഷിയായ ശശികല വിഭാഗം അണ്ണാ ഡിഎംകെക്കും പനീർശെൽവ വിഭാഗം അണ്ണാ ഡിഎംകെക്കും കനത്ത പ്രഹരം.
തമിഴ് ജനതക്കിടയിൽ ഏറെ വൈകാരികമായ അടുപ്പമുള്ള രണ്ടില ചിഹ്നം തിരഞ്ഞെടുപ്പു കമ്മിഷനാണ് മരവിപ്പിച്ചത്.
ഇതോടെ ഇരു അണ്ണാ ഡിഎംകെകൾക്കും രണ്ടില ചിഹ്നമില്ലാതെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. ഇത് ഏറെ ഗുണം ചെയ്യുക ജയലളിതയുടെ സഹോദര പുത്രി ദീപക്കായിരിക്കുമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും രണ്ടില ഉപയോഗിക്കേണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്.
29 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സ്വന്തം ചിഹ്നമില്ലാതെ അണ്ണാ ഡിഎംകെ കളത്തിലിറങ്ങുന്നത്.